onlinevartha 24x7
Advertisement
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
No Result
View All Result
onlinevartha 24x7
Home TECH

സ്വന്തം മകളുടെ അസുഖത്തിന്റെ ആശയവിനിമയത്തിനായി തുടങ്ങിയ ദൗത്യം: ക്ലബ് ഹൗസിന് പിന്നിലെ ആ കഥയിതാണ്.

by news desk onlinevartha 24x7
June 3, 2021
in TECH
സ്വന്തം മകളുടെ അസുഖത്തിന്റെ ആശയവിനിമയത്തിനായി തുടങ്ങിയ ദൗത്യം: ക്ലബ് ഹൗസിന് പിന്നിലെ ആ കഥയിതാണ്.
Share on FacebookShare on Whatsapp

ന്യൂയോര്‍ക്/സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുന്ന ഏറ്റവും പുതിയ ആപാണ് ക്ലബ് ഹൗസ്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. സ്വന്തം അച്ഛന്‍ മകളുടെ അസുഖത്തിന് വേണ്ടി തുടങ്ങിയ ദൗത്യത്തിന്റെ കഥ. രോഹന്‍ സേത്ത് തന്റെ മകള്‍ക്ക് വേണ്ടി ആരംഭിച്ച ദൗത്യമായിരുന്നു ക്ലബ് ഹൗസ്. എന്നാല്‍ ഇപ്പോഴിത് ലോകമെങ്ങും തരംഗമായിരിക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യയിലും കേരളത്തിലും.ലൈവ് ഓഡിയോ ചാറ്റാണ് ക്ലബ്ഹൗസ്. ഇതിന്റെ സ്ഥാപകരായ രോഹന്‍ സേത്ത്, പോള്‍ ഡേവിസണ്‍ എന്നിവര്‍ കൂടി സൃഷ്ടിച്ചെടുത്തത് വലിയൊരു ആശയമായിരുന്നു. കഠിനമായ ജീന്‍ പരിവര്‍ത്തനങ്ങളാല്‍ ജനിക്കുന്ന കുട്ടികള്‍ക്കായി ജനിതക ചികിത്സകള്‍ ഇഷ്ടാനുസൃതമാക്കാനുള്ള ഒരു ആക്‌സിലറേറ്റര്‍ പ്രോഗ്രാം.

ആ കഥ ഇങ്ങനെ:’2019 ന്റെ തുടക്കത്തില്‍ സേത്തും ഭാര്യ ജെന്നിഫറും മകള്‍ ലിഡിയയെ സ്വന്തമാക്കി. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന കെസിഎന്‍ക്യു 2 എന്ന മ്യൂടേറ്റഡ് ജീനിനൊപ്പം ജനിച്ച ലിഡിയയ്ക്ക് ജനനം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. അവള്‍ക്ക് നടക്കാനോ സംസാരിക്കാനോ കഴിയില്ലായിരുന്നു.ഏതാനും മാസങ്ങള്‍ക്കപ്പുറത്തേക്ക് ജീവിക്കാന്‍ പോലും കഴിയുമോ എന്നു പോലും ഉറപ്പില്ലായിരുന്നുവെന്ന് സേത്ത് പറയുന്നു. തന്റെ മകള്‍ക്കും അവളെപ്പോലുള്ളവര്‍ക്കും ജനിതക ചികിത്സകള്‍ സൃഷ്ടിക്കുന്നതിനായി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ലിഡിയന്‍ ആക്‌സിലറേറ്റര്‍ എന്ന ഗ്രൂപിനെ സ്ഥാപിച്ചു.പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള വിപുലമായ ഗവേഷണങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും, ദമ്ബതികള്‍ ആന്റിസെന്‍സ് ഒലിഗോ ന്യൂക്ലിയോടൈഡ്‌സ് (എഎസ്‌ഒ) എന്ന സാങ്കേതികവിദ്യ കണ്ടെത്തി.

അത് ശൈശവ ഘട്ടങ്ങളിലെ ജനിതക പരിവര്‍ത്തനത്തെ ചെറുക്കാന്‍ കഴിയും. ഇത് അവരുടെ മകള്‍ക്കും മറ്റുള്ളവര്‍ക്കും സുഖം പ്രാപിക്കാനുള്ള അവസരം നല്‍കുന്നു. ഇതിനായി അവര്‍ ആശയവിനിമയത്തിനായി ക്ലബ്ഹൗസ് എന്ന ആപ് ഒരുക്കുകയായിരുന്നു.’ഓരോ രോഗിക്കും എഎസ്‌ഒ സാങ്കേതികവിദ്യ ഇച്ഛാനുസൃതമാക്കണമെങ്കില്‍ മാസങ്ങളോളം ഗവേഷണം നടത്തേണ്ടിവരും. അതിനായി കമ്ബ്യൂടെര്‍ ശാസ്ത്രജ്ഞരെന്ന നിലയില്‍, മകളുടെ ചികിത്സയ്ക്കായി തുറന്ന ഉറവിടം മറ്റുള്ളവര്‍ക്ക് ലഭ്യമാക്കാനാണ് അവര്‍ ക്ലബ്ഹൗസിനെ ഇപ്പോള്‍ പൊതുവായി രീതിയിലേക്ക് മാറ്റിയത്.എന്നാല്‍ അതാവട്ടെ, ഇന്ന് ലോകപ്രശസ്തമായി മാറിക്കൊണ്ടിരിക്കുന്നു. ദിനംപ്രതി കോവിഡ് കാലത്ത് ആയിരങ്ങളാണ് ഇവിടേക്ക് പ്രവേശനം നേടുന്നത്.

Online vartha 24x7

ADVERTISEMENT
  • About
  • Advertise
  • Privacy & Policy
  • Contact

© 2021 Online Vartha 24x7 - Powered By by XIPHER.

  • Home
  • Breaking News
  • KERALA
  • Local News
    • Charamam
  • Entertainment
  • Sports
  • HEALTH
  • FOOD
  • AUTO
  • TRAVEL
  • CARRER & JOB
  • BUSINESS
  • TECH
  • Videos

© 2021 Online Vartha 24x7 - Powered By by XIPHER.

error: Content is protected !!