തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു.കഴിഞ്ഞദിവസം ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണ് മരിച്ചത്.ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഡോക്ടർ രക്ത പരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നു .എന്നാൽസാമ്പിൾ എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നേഴ്സുമാർ തയ്യാറായില്ലെന്ന് ആരോപണം.ആശുപത്രിയിലെ എ സി ആർ ലാബിനെതിരെയും ആരോപണമുണ്ട്.പടികൾ കയറിവന്ന് സാമ്പിൾ എടുക്കാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതായി മരിച്ച ഗിരിജയുടെ മകൻ പറഞ്ഞു.ഡോക്ടർ നിർബന്ധിച്ചതിനെ തുടർന്ന് രാത്രി ഏറെ വൈകിയാണ് രക്ത പരിശോധനയ്ക്ക് സാമ്പിൾ എടുത്തത് .പുലർച്ചയോടെ ഗിരിജയ്ക്ക് മരണം സംഭവിച്ചു.