Saturday, July 27, 2024
Online Vartha
HomeSocial Media Trendingവ്യാജ വാർത്തയിൽ പ്രതികരിച്ച് നടി ആശ ശരത്

വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി ആശ ശരത്

Online Vartha
Online Vartha
Online Vartha

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് നടി ആശാ ശരത്ത്. നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പമുണ്ടായവര്‍ തന്റെ നന്ദിയെന്നാണ് ആശാ ശരത് എഴുതിയിരിക്കുന്നത്. കാര്യങ്ങളറിയാതെ നൊമ്പരപ്പെടുത്തിവയവരോട് തെല്ലും പരിഭവമില്ലെന്നും പറയുന്നു ആശാ ശരത്. സ്ഥാപിത താല്‍പര്യക്കാരെയും നാട് സംരിക്ഷിച്ചിട്ടിലെന്നും പറയുന്നു ആശാ ശരത്.

കോയമ്പത്തൂരിലെ സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാര്‍ത്താ കുറിപ്പും ആശ ശരത് പങ്കുവെച്ചാണ് തന്റെ നിരപരാധിത്തം നടി വ്യക്തമാക്കിയത്. നന്ദി, സ്‍നേഹിച്ചവര്‍ക്കും ഒപ്പമുണ്ടായവര്‍ക്കും, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ ചമച്ച വ്യാജ വാര്‍ത്തകളെയും നുണപ്രചരണങ്ങളെയും അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും തനിക്ക് പരിഭവം തെല്ലുമില്ല. ഒരു സ്ഥാപിത താൽപര്യക്കാരെയും നാട് സംരക്ഷിച്ചിട്ടുമില്ലെന്നും പറയുന്ന ആശ ശരത് ഇനിയും കൂടെയുണ്ടാകണം തനിക്ക് ഒപ്പം എന്നും അഭ്യര്‍ഥിക്കുന്നു.

സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ  വാര്‍ത്താ കുറിപ്പ്

 

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (SPC Ltd),ഫ്രീ യുവർ മൈൽഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇൻസൈറ്റ് എന്നീ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓൺലൈൻ വാർത്തകൾ പ്രചരിപ്പിക്കുന്നതിനാൽ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു. മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ പൂർണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു. നടി ആശാ ശരത്ത് ടി സ‌്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയർഹോൾഡറോ, ഡയറക്‌ടർ ബോർഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്. പ്രാണാ ഇൻസൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമിൽ നർത്തകിയും, ആർട്ടിസ്‌റ്റും എന്ന നിലയിൽ ആശ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലഘട്ടത്തിൽ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകൾ ഷൂട്ട് ചെയ്‌ത് കല ഓൺലൈൻ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നൽകി എന്നതല്ലാതെ അവർക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ല എന്ന വിവരം അറിയിക്കുന്നു. ഞങ്ങളുടെ മേൽ പറഞ്ഞ സ്‌ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയിൽ അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിച്ചതിൽ അവർക്കുണ്ടായ മനോവിഷമത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!