തിരുവനന്തപുരം: കെഎസ്ആർടിസി പുതിയ നടപടിയുമായി ഗതാഗത മന്ത്രി ‘ ദീര്‍ഘദൂരപാതകളും പുതിയ ബസുകളും അനുവദിക്കുന്നതില്‍ സ്വിഫ്റ്റിനുള്ള മുന്‍ഗണ അവസാനിപ്പിക്കാനാണ് തീരുമാനം. ജീവനക്കാരുടെ യൂണിഫോമിലുംസര്‍വീസ് നടത്തിപ്പിലുമൊക്കെ മാറ്റമുണ്ടാകും. ദീര്‍ഘദൂര ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് പഴയപടി കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറും. സ്വിഫ്റ്റിലെ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ നിയോഗിക്കുന്നതും പരിഗണിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.
സിറ്റി സര്‍ക്കുലര്‍ ഇ ബസുകള്‍ക്കു പിന്നാലെ സ്വിഫ്റ്റിന്റെ നടത്തിപ്പിലും കാര്യമായ അഴിച്ചുപണിക്കാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഒരുങ്ങുന്നത്.കാര്യക്ഷമമാക്കുന്നതിനുവേണ്ടിയാണെന്ന് അവകാശപ്പെടുമ്പോഴും മുന്‍ഗാമി ആന്റണി രാജു ചെയ്തതെല്ലാം പുനഃപരിശോധിക്കുന്ന നയത്തിന്റെ ഭാഗമാണ് അഴിച്ചുപണി യെന്ന വിമർശനമാണ് ഉയരുന്നത്.